ന്യൂസ് ക്യാമറകൾക്കു പിടിതരാത്ത ഭാവി (KYS Takeaways – 1)

ഒരുമയുടെ ഭാഷയും ശാസ്ത്രവും സാങ്കേതികവിദ്യയും സമ്പദ്ഘടനയും അന്താരാഷ്ട്രീയമായി വികസിപ്പിക്കുകയാണു പുതുയുഗത്തിലെ ആത്മബോധമുള്ള കുഞ്ഞുങ്ങൾ. അവരാണു കാർമികർ/കർമികൾ. അവർക്കു ജീവിതത്തിൽ എല്ലാ കർമവും തിരുക്കർമ്മമാകും. ദൈനംദിനവേഷത്തിൽ കവിഞ്ഞ ഒരു തിരുക്കർമ്മവേഷം അവർക്കു വേണ്ടിവരുന്നില്ല. പഴന്തലമുറകളുടെ വാഗ്വാദത്തിന്റെയും പോരാട്ടത്തിന്റെയും സൂത്രവിദ്യകൾക്കു പകരം അവർ സംഭാഷണത്തിന്റെയും സമാധാനത്തിന്റെയും സാങ്കേതികവിദ്യ തീർക്കും. യുദ്ധമല്ല, സമാധാനമാണ് ഇനി പൊട്ടിപ്പുറപ്പെടുക. നന്നായി പറഞ്ഞാൽ, നീതിനിഷ്ഠമായ സമാധാനത്തിന്റെ പൊട്ടിവിരിയൽ (“കുരിശും യുദ്ധവും സമാധാനവും” പേജ് 80)

സ്നേഹാവതാരങ്ങളെ എന്നേക്കുമായി കുരിശുമരങ്ങളിൽ കെട്ടാൻ ശ്രമിക്കുന്നവരുടെ ഹയരാർക്കിക്കൽ അധികാരഘടനകളെ മറികടന്ന്, ഇന്റർനെറ്റ്‌വർക്ഡ് ആവുന്ന ജനങ്ങളുടെ സ്നേഹബോധവികാസം നീതിനിഷ്ഠമായ ശാന്തലോകത്തിന്റെ സൃഷ്ടിയിലേക്ക് അതിത്വരണത്തോടെ (progressive acceleration) നീങ്ങിക്കൊണ്ടിരിക്കുന്നു. യുദ്ധയുഗാന്ത്യത്തിൽ സമാധാനയുഗം പൊട്ടിവിടരുന്നു. മൊട്ടു പൊട്ടി പൂവിരിയുംപോലെ നിശ്ശബ്ദം. ന്യൂസ് ക്യാമറകൾക്ക് അതു പിടിതരുന്നില്ല. പുതുവസന്തം ഒരു ഫ്രെയിമിലും ഒതുങ്ങുന്നില്ല (പേജ് 24)

Continue reading “ന്യൂസ് ക്യാമറകൾക്കു പിടിതരാത്ത ഭാവി (KYS Takeaways – 1)”

ഞാനല്പം ബേജാറാണു സുഹൃത്തേ

ജോസ് ടി.

”മാധ്യമം മാധ്യമം എന്നു പറഞ്ഞു നിങ്ങൾ എന്തിനിത്ര ബേജാറാകുന്നു? ഇതൊരു obsession അല്ലേ” എന്നു ചില സുഹൃത്തുക്കൾ ചോദിക്കുന്നു.

”സാങ്കേതികവിദ്യ മാറുമ്പോൾ പഴയ വിദ്യയിലൂന്നിയ മാധ്യമങ്ങളും മാറും. അതിൽ ഇത്ര പറയാൻ എന്തിരിക്കുന്നു?” അങ്ങനെയും ചോദ്യമുണ്ട്.

ഇരുപതിരുപത്തഞ്ചു വർഷം മുമ്പുവരെ ഞാൻ വല്ലാതെ ബേജാറായിരുന്നു. അക്കാലത്ത് ”ആശയവിനിമയരംഗത്തെ ജീർണതകൾക്കെതിരെ” എന്ന തലവാചകവുമായി തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെ പ്രസംഗിച്ചു നടന്നിട്ടുണ്ട്. സർവകലാശാലാ യൂണിയൻ ശില്പശാലകൾ മുതൽ ഗ്രാമീണ വായനശാലാ സെമിനാറുകൾ വരെ, കാത്തലിക് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി ഫെഡറേഷൻ മുതൽ പുരോഗമന കലാ-സാഹിത്യസംഘം വരെ, നാഷണൽ സർവ്വീസ് സ്‌കീം മുതൽ ലോക്കൽ സോഷ്യൽ സർവ്വീസ് സൊസൈറ്റി വരെ…

Continue reading “ഞാനല്പം ബേജാറാണു സുഹൃത്തേ”

ഈ പത്രയുദ്ധം അവസാനത്തേതാണ്

ജോസ് ടി.

ജനങ്ങളെ കവിഞ്ഞുനിന്ന് ജനാധിപത്യസർക്കാരുകളെ അമ്മാനമാടാൻ കഴിവുണ്ടെന്നു പത്രങ്ങൾ ബലൂൺ വീർപ്പിച്ചിരുന്നു. മന്ത്രിസഭാമാറ്റങ്ങൾക്കു പിന്നിലെ മഹാമാന്ത്രികശക്തി തങ്ങളാണെന്ന് അവയിൽ പലതും അവകാശപ്പെട്ടുപോന്നു.

പരസ്യപ്പലകയിൽ മിച്ചംവന്ന സ്ഥലം വാർത്താകഥകൾകൊണ്ടു ഫിൽ ചെയ്തുപോന്ന പത്രങ്ങൾ, മന്ത്രിസഭകളെ മാറ്റുകയോ നേർവഴി പഠിപ്പിക്കുകയോ അല്ല, പൊതുജനബോധത്തെ ഒരു പ്രത്യേക വിധത്തിൽ പരുവപ്പെടുത്തുകയാണു ചെയ്തത്.

ഇഷ്യൂസിനെ നോൺ-ഇഷ്യൂസ് ആക്കുകയും നോൺ-ഇഷ്യൂസിനെ ഇഷ്യൂസ് ആക്കുകയും ചെയ്യുന്ന ഒരു പൊതുബോധം അവയിലൂടെ പടർന്നു.

Continue reading “ഈ പത്രയുദ്ധം അവസാനത്തേതാണ്”

ആദ്യം വാർത്ത നിവേദനം, പിന്നെ കഥ, ഇനി കാര്യം

ജോസ് ടി.

ഒന്നു പറഞ്ഞു രണ്ടാമത് എന്തുകൊണ്ടു നമ്മൾ പഴയ തലമുറക്കാർ ചുറ്റുമുള്ള തിന്മകളെക്കുറിച്ചുതന്നെ പറയുന്നു? ആധുനിക വാർത്താവിതരണം അതു നമ്മുടെ പേശീസ്മരണ(muscle memory) ആക്കിയതുകൊണ്ടുതന്നെ.

സാമാന്യത്തെക്കാൾ വിശേഷം സംഭാഷണവിഷയമാക്കുന്ന ക്രമം.

Continue reading “ആദ്യം വാർത്ത നിവേദനം, പിന്നെ കഥ, ഇനി കാര്യം”