കരുത്തൊടു വാങ്ങാൻ ഒരു പന്തം

ജോസ് ടി

കാലമിത്രയും ജീവിച്ച് ഞാൻ ആകെ നേടിയത് ഈയൊരു അറിവാണ്: അൻപ് അഭയം.

ഔപചാരിക അറിവ് നേടിയിരുന്ന കാലത്ത്, തിരുവനന്തപുരം അകാശവാണിയുടെ യുവവാണി തുടങ്ങുമ്പോഴത്തെ ആ വൈലോപ്പള്ളിക്കവിത ഇപ്പോഴും ഞരമ്പുകളിൽ പന്തംകൊളുത്തുന്നു.

”ഓരോ തുള്ളി ചോരയിൽനിന്നും”എന്ന ഉശിരൻ സിനിമാഗാനത്തിന്റെ അതേ ഈണമിട്ടാണ് ആകാശവാണി വൈലോപ്പിള്ളിയുടെ ‘പന്തങ്ങൾ’ ചെറുപ്പക്കാർക്കു കൈമാറിയത്. പിൻവാങ്ങുന്ന തലമുറ പിന്നാലെ വരുന്നവർക്ക് അർപ്പിക്കുന്ന അഭിവാദ്യം: ”വാങ്ങുകയായി ഞങ്ങൾ, കരുത്തൊടു വാങ്ങുക വന്നീ പന്തങ്ങൾ”.

ആ കരുത്ത്, ആ ധൈര്യം, അതു കരുണാർദ്രസ്‌നേഹത്തിന്റെ ഭാവമാണെന്ന് ഇപ്പോൾ ഞാൻ അറിയുന്നു. ഭയം അതിന്റെ അഭാവംതന്നെ. ഭയരഹിതരായിരിക്കുമ്പോഴാണു നാം സ്‌നേഹിക്കുന്നത്. ഭീരുത്വത്തിൽ നാം ശത്രുതപുലർത്തുകയും വെറുക്കുകയും കലഹിക്കുകയും ആക്രമിക്കുകയും പ്രത്യാക്രമിക്കുകയും ചെയ്യുന്നു.

Continue reading “കരുത്തൊടു വാങ്ങാൻ ഒരു പന്തം”

ചരിത്രത്തിൽ നിങ്ങൾക്ക് ഏതു നാഴികക്കല്ലും നാട്ടാം

Illustration showing historic landmarks in human evolution

ജോസ് ടി.

ഞായർ പുലരുമ്പോഴേ ചിലർ കുർബാന കൂടാൻ പോകും. തിങ്കൾ പുലരുമ്പോൾ ചിലർ തൊഴാൻ പോകും. വെള്ളിയാഴ്ച ഉച്ചയ്ക്ക് ചിലർ നിസ്‌കരിക്കാൻ പോകും.

ഇപ്പോൾ കലണ്ടറിൽ എല്ലാ ദിവസത്തിനും ഒരേ നിറമാണ്. എല്ലാം ഒന്നുപോലെ ആയിക്കൊണ്ടിരിക്കുന്നു. അതു കാണാത്തവരില്ല.

ആ പുറംകാഴ്ചയ്ക്കപ്പുറം ഒരു കാഴ്ച കാണാം – വാണിജ്യവാർത്തകളുടെ തലക്കെട്ടുകൾക്കപ്പുറം സംഭവിക്കുന്ന, ലോകത്തിലെ യുഗമാറ്റത്തിന്റെ മഹാകാഴ്ച.

Continue reading “ചരിത്രത്തിൽ നിങ്ങൾക്ക് ഏതു നാഴികക്കല്ലും നാട്ടാം”