സ്‌നേഹം തന്നെ മതവും പാർട്ടിയും

ജോസ് ടി.

”സ്‌നേഹിക്കയില്ല ഞാൻ” എന്നു തുടങ്ങുന്ന വയലാറിന്റെ വരികൾ ആദ്യത്തെ രണ്ടു വാക്കിൽ നിറുത്തിയവരാണു പഴയ തലമുറ.

പുരുഷന്മാരായ മതാചാര്യർക്കും രാഷ്ട്രീയ നേതാക്കൾക്കും മനസ്സിലായെന്നു വരില്ല – ആണെന്നോ പെണ്ണെന്നോ ട്രാൻസ്‌ജെൻഡറെന്നോ ഭേദമില്ലാതെ പുതിയ കുഞ്ഞുങ്ങൾക്കു പൊതുവിൽ ഒരു മതമേയുള്ളൂ, ഒരു പ്രത്യയശാസ്ത്രമേയുള്ളൂ: സ്‌നേഹം.

സ്‌നേഹത്തിനപ്പുറം അവർക്കൊരു ദൈവമില്ല; സ്‌നേഹിക്കയല്ലാതെ ഒരു രാഷ്ട്രീയവുമില്ല.

Continue reading “സ്‌നേഹം തന്നെ മതവും പാർട്ടിയും”

ജീവിതം ഇനി സൈബർ ഇടത്തിലാണ്

ജോസ് ടി.

പുതിയ യുഗത്തിലെ പുതുതലമുറകളുടെ പുതിയ ലോകം പിറക്കുന്നത്, സൈബർ ഇടത്തിൽ പുതിയ പ്രഭാതത്തിന്റെ പ്രകാശരശ്മികൾ നിറയുമ്പോഴാണ്.

ഭൂമിയിൽ ഇരുന്നോ ഭൂമിയിൽ നടന്നോ ജീവിച്ച തലമുറകളായിരുന്നൂ ഇതുവരെ. ഭൂമിയിൽ ഇരിക്കെ, ഭൂമിയിൽ നടക്കെ, സൈബർ ഇടത്തിൽ ജീവിക്കാൻ കഴിയുന്ന തലമുറകളാണു വരുന്നത്.

എത്ര ശ്രമിച്ചാലും പഴന്തലമുറയ്ക്ക് സൈബർ ഇടത്തിൽ – വേൾഡ് വൈഡ് വെബിൽ – പുതിയ കുഞ്ഞുങ്ങളുടെ ഒപ്പമെത്താൻ കഴിയില്ല. അങ്ങനെ ഇപ്പോഴത്തെ തലമുറമാറ്റം യുഗമാറ്റംകൂടിയാവുന്നു (ഈ യുഗമാറ്റം അറിയാതെ തലമുറമാറ്റം മാത്രം കാണുന്നവരാകാം “എന്തു യുഗമാറ്റം, തലമുറമാറ്റങ്ങൾ മാത്രമല്ലേ ഉള്ളൂ, അത് എന്നും ഉണ്ടായിരുന്നതും അല്ലേ, അപ്പൊ പിന്നെ എന്താണീ യുഗമാറ്റം” എന്നു ചോദിക്കുന്നത്).

Continue reading “ജീവിതം ഇനി സൈബർ ഇടത്തിലാണ്”

സ്ത്രീ മനുഷ്യനാകുന്നതാണു യുഗമാറ്റം

ജോസ് ടി.

അമ്മവേഷത്തിൽ വന്നാൽമാത്രം സ്ത്രീയെ ആദരിക്കുന്ന പുരുഷൻ ആയിരുന്നൂ ഇതുവരെയുള്ള തലമുറകളിൽ ഉണ്ടായിരുന്നത്.

അമ്മയെ വണങ്ങാം; പക്ഷേ, പങ്കാളിയെയോ പെങ്ങളെയോ അയൽക്കാരിയെയോ സഹപ്രവർത്തകയെയോ വഴിയാത്രക്കാരിയെയോ തന്നെപ്പോലൊരു മനുഷ്യനായി കാണാൻ അയാൾ വിസമ്മതിച്ചു.

തത്ത്വശാസ്ത്രപരമോ വേദശാസ്ത്രപരമോ പ്രത്യയശാസ്ത്രപരമോ ആയ ബൗദ്ധിക നിർബന്ധംകൊണ്ടു പ്രേരിതനായാൽപോലും, അതു പ്രവൃത്തിയിലാക്കാൻ അയാൾക്കു തന്നോടുതന്നെ ഏറെ പൊരുതേണ്ടതുണ്ടായിരുന്നു.

പുതിയ ആൺകുഞ്ഞുങ്ങൾക്ക് ആ പോരാട്ടം വേണ്ടിവരുന്നില്ല. അതു വെറുമൊരു തലമുറമാറ്റമല്ല, യുഗമാറ്റം തന്നെയാണ്.

Continue reading “സ്ത്രീ മനുഷ്യനാകുന്നതാണു യുഗമാറ്റം”

കിട്ടാനുള്ള പുതിയ ലോകം കിട്ടിയപ്പോൾ, കഷ്ടം!

ജോസ് ടി.

ഞാനുൾപ്പെട്ട തലമുറ വല്ലാത്തൊരു വിമ്മിട്ടം അനുഭവിക്കുന്നതുപോലെ കാണപ്പെടുന്നു. കാണണമെന്നു ചെറുപ്പത്തിൽ ആഗ്രഹിച്ചതു സംഭവിച്ചുകഴിഞ്ഞപ്പോൾ, അതു കാണാൻ പറ്റാതെപോകുന്ന വിഷമസ്ഥിതി.

എല്ലാം ശരിയാവണം, എല്ലാം ശരിയാക്കണം എന്നായിരുന്നൂ ചിന്ത. അതിനുവേണ്ടിയുള്ള എഴുത്തും പ്രസംഗവും ചൊൽക്കാഴ്ചയും പോസ്റ്ററൊട്ടിക്കലും. കേരള സംസ്ഥാനത്തോടൊത്തു പിറന്നുവീണ ആൺകുട്ടികളുടെ ബാല്യകൗമാര യൗവനങ്ങൾ അങ്ങനെയായിരുന്നു.

Continue reading “കിട്ടാനുള്ള പുതിയ ലോകം കിട്ടിയപ്പോൾ, കഷ്ടം!”

ഈ വാർത്തകൾക്കു നടുവിൽ നമുക്ക് എങ്ങനെ പ്രത്യാശിക്കാനാവും എന്ന ചോദ്യത്തിനുമുന്നിൽ വിനയപൂർവ്വം

ജോസ് ടി.

നമ്മുടെ തലമുറയുടെ ബോധത്തെ കച്ചവട വാർത്താമാധ്യമങ്ങൾ വല്ലാതെ പീഡിപ്പിച്ചു. നമ്മുടെ ബുദ്ധി മന്ദിക്കുന്നിടംവരെ വാർത്തകൾകൊണ്ട് അവർ നമ്മെ രസിപ്പിച്ചു.

അക്രമം, അനീതി, പീഡനം, അഴിമതി….. എല്ലാം നമ്മൾ അറിഞ്ഞിരിക്കേണ്ടേ? അതായിരുന്നു ചോദ്യം. നമ്മൾ ‘ഉവ്വ് ‘ എന്നു പറഞ്ഞു.

ശരി. ആയിരം ഉണ്ണിക്കണ്ണന്മാർ നിരന്ന ശോഭയാത്രയിൽ മയിൽപ്പീലി താഴെപ്പോയതിനു കരയുന്ന ഒരൊറ്റ കണ്ണന്റെ ചിത്രം അവർ മുഖചിത്രമാക്കി.

Continue reading “ഈ വാർത്തകൾക്കു നടുവിൽ നമുക്ക് എങ്ങനെ പ്രത്യാശിക്കാനാവും എന്ന ചോദ്യത്തിനുമുന്നിൽ വിനയപൂർവ്വം”

ചരിത്രത്തിൽ നിങ്ങൾക്ക് ഏതു നാഴികക്കല്ലും നാട്ടാം

Illustration showing historic landmarks in human evolution

ജോസ് ടി.

ഞായർ പുലരുമ്പോഴേ ചിലർ കുർബാന കൂടാൻ പോകും. തിങ്കൾ പുലരുമ്പോൾ ചിലർ തൊഴാൻ പോകും. വെള്ളിയാഴ്ച ഉച്ചയ്ക്ക് ചിലർ നിസ്‌കരിക്കാൻ പോകും.

ഇപ്പോൾ കലണ്ടറിൽ എല്ലാ ദിവസത്തിനും ഒരേ നിറമാണ്. എല്ലാം ഒന്നുപോലെ ആയിക്കൊണ്ടിരിക്കുന്നു. അതു കാണാത്തവരില്ല.

ആ പുറംകാഴ്ചയ്ക്കപ്പുറം ഒരു കാഴ്ച കാണാം – വാണിജ്യവാർത്തകളുടെ തലക്കെട്ടുകൾക്കപ്പുറം സംഭവിക്കുന്ന, ലോകത്തിലെ യുഗമാറ്റത്തിന്റെ മഹാകാഴ്ച.

Continue reading “ചരിത്രത്തിൽ നിങ്ങൾക്ക് ഏതു നാഴികക്കല്ലും നാട്ടാം”

ശുഭരാത്രിവിചാരമായോ ശുഭദിനചിന്തയായോ വായിക്കാം

ജോസ് ടി.

”ഈ മഹാവ്യാധിയുടെ കാലം കഴിയില്ലേ? എത്രകാലം ഇങ്ങനെ കോവിഡ് പ്രൊട്ടോകോളിൽ പേടിച്ചു വീട്ടിലിരിക്കും? ചുമ്മാ നമുക്കു പുറത്തിറങ്ങി നടക്കാം.”

പഴയ ചില കൂട്ടുകാർ പറയുന്നു. അവരുടെ രണ്ടു ചോദ്യങ്ങൾക്കും, പിന്നെ ആ ക്ഷണത്തിനും ഞാൻ മറുപടി പറയണം.

Continue reading “ശുഭരാത്രിവിചാരമായോ ശുഭദിനചിന്തയായോ വായിക്കാം”

പുതിയ ലോകത്തിലേക്ക് ഭൂമി ഉറങ്ങിയുണരുന്നു

ജോസ് ടി.

പഴയ ലോകത്തിന്റെ ചരിത്രത്തിലെ നീളമേറിയ ഒരു പകൽ കഴിഞ്ഞ്, പുതിയ ലോകത്തിന്റെ പ്രഭാതത്തിലേക്കു നാം നീങ്ങുകയാണ്.

നമ്മൾ ഉറങ്ങുമ്പോൾ, അകലെയൊരിടത്ത് പ്രഭാതത്തിന്റെ ആദ്യരശ്മികൾ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. നമ്മളും അതിന്റെ പ്രകാശത്തിൽ കുളിക്കാൻ അധികം താമസമില്ല.

Continue reading “പുതിയ ലോകത്തിലേക്ക് ഭൂമി ഉറങ്ങിയുണരുന്നു”