പുതുയുഗ പാഠാവലി, പാഠം ഒന്ന് : ഇമോജി

ജോസ് ടി

അമ്മ എനിക്കു കാച്ചിയ പാൽ തരും.
അതു കുടിക്കാഞ്ഞാൽ അമ്മ കരയും 😭
എന്തിനാണ് അമ്മ കരയുന്നത് 😔
ഞാൻ അച്ഛനോളം വലുതാവണം 🥸
അതാണ് അമ്മയ്ക്ക് ഇഷ്ടം ❤️

രണ്ടാം ക്ളാസ്സിൽ കുഞ്ഞുമറിയാമ്മ ടീച്ചർ ഇതു വായിച്ചുതരുമ്പോൾ മനസ്സിൽ സംശയം മൂന്നായിരുന്നു. രണ്ടാമത്തേത് ആദ്യം പറയാം: അപ്പുറത്തെ ബെഞ്ചിലിരിക്കുന്ന ശാന്തയും മീരയും എന്തിനാണ് അച്ഛനോളം വലുതാകുന്നത്? അവർ അമ്മയോളം വലുതാകേണ്ട?

മറിയാമ്മ സാറിനോടു ചോദിക്കാൻ വയ്യ (അന്നു ഞങ്ങൾക്കു ‘ടീച്ചർ’ വിളി ആയിട്ടില്ല. എല്ലാവരും സാർ). സാർ ചോദിക്കുന്നതല്ലാത്ത ഒരു ചോദ്യത്തിലും സാറിനു വിശ്വാസമില്ല.

Continue reading “പുതുയുഗ പാഠാവലി, പാഠം ഒന്ന് : ഇമോജി”

വരൂ, നമുക്ക് പുതിയ കുഞ്ഞുങ്ങളെ മനസ്സിലാക്കാം

ജോസ് ടി

“ഈ കുഞ്ഞുങ്ങൾക്ക് ഒട്ടും ദൈവബോധം ഇല്ല” എന്നു പലരും പറയുന്നു. ശരിയാണ്, ദൈവബോധം എന്നു നമ്മൾ കരുതിയതല്ല അവരുടെ ബോധം.

അവരുടെ ബോധം സ്നേഹബോധമാണ്; നിരുപാധികസ്നേഹത്തിന്റെ (unconditional love) ബോധം. നിരുപാധികസ്നേഹംതന്നെ ആയ ദൈവത്തെ അനുഭവിച്ചറിയുന്ന ബോധം.

അവർ സ്നേഹത്തെ സ്നേഹിക്കുന്നു, സ്നേഹത്തെ താലോലിക്കുന്നു, സ്നേഹത്തെ പരിചരിക്കുന്നു, സ്നേഹത്തെ ആശ്ളേഷിക്കുന്നു. എല്ലാം ചേർത്തു പറഞ്ഞാൽ, അവർ സ്നേഹിക്കുന്നു. ചുമ്മാതങ്ങു സ്നേഹിക്കുന്നു. വല്ലാതങ്ങു സ്നേഹിക്കുന്നു.

ഈ സ്നേഹം മനസ്സിലാകാതെ വരുമ്പോൾ, മനസ്സിലായാലും അംഗീകരിച്ചുകൊടുക്കാൻ മനസ്സാവാതെ വരുമ്പോൾ, നമ്മൾ പറയുന്നത് ‘അവർക്കു സ്നേഹമില്ല’ എന്നല്ല. നമ്മൾ പറയുന്നത് ‘അവർക്കു ദൈവമില്ല’ എന്നാണ്. അത്രയ്ക്കുണ്ടായിരുന്നൂ നമ്മുടെ ദൈവബോധം!

Continue reading “വരൂ, നമുക്ക് പുതിയ കുഞ്ഞുങ്ങളെ മനസ്സിലാക്കാം”

ഞാനല്പം ബേജാറാണു സുഹൃത്തേ

ജോസ് ടി.

”മാധ്യമം മാധ്യമം എന്നു പറഞ്ഞു നിങ്ങൾ എന്തിനിത്ര ബേജാറാകുന്നു? ഇതൊരു obsession അല്ലേ” എന്നു ചില സുഹൃത്തുക്കൾ ചോദിക്കുന്നു.

”സാങ്കേതികവിദ്യ മാറുമ്പോൾ പഴയ വിദ്യയിലൂന്നിയ മാധ്യമങ്ങളും മാറും. അതിൽ ഇത്ര പറയാൻ എന്തിരിക്കുന്നു?” അങ്ങനെയും ചോദ്യമുണ്ട്.

ഇരുപതിരുപത്തഞ്ചു വർഷം മുമ്പുവരെ ഞാൻ വല്ലാതെ ബേജാറായിരുന്നു. അക്കാലത്ത് ”ആശയവിനിമയരംഗത്തെ ജീർണതകൾക്കെതിരെ” എന്ന തലവാചകവുമായി തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെ പ്രസംഗിച്ചു നടന്നിട്ടുണ്ട്. സർവകലാശാലാ യൂണിയൻ ശില്പശാലകൾ മുതൽ ഗ്രാമീണ വായനശാലാ സെമിനാറുകൾ വരെ, കാത്തലിക് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി ഫെഡറേഷൻ മുതൽ പുരോഗമന കലാ-സാഹിത്യസംഘം വരെ, നാഷണൽ സർവ്വീസ് സ്‌കീം മുതൽ ലോക്കൽ സോഷ്യൽ സർവ്വീസ് സൊസൈറ്റി വരെ…

Continue reading “ഞാനല്പം ബേജാറാണു സുഹൃത്തേ”

ഈ പത്രയുദ്ധം അവസാനത്തേതാണ്

ജോസ് ടി.

ജനങ്ങളെ കവിഞ്ഞുനിന്ന് ജനാധിപത്യസർക്കാരുകളെ അമ്മാനമാടാൻ കഴിവുണ്ടെന്നു പത്രങ്ങൾ ബലൂൺ വീർപ്പിച്ചിരുന്നു. മന്ത്രിസഭാമാറ്റങ്ങൾക്കു പിന്നിലെ മഹാമാന്ത്രികശക്തി തങ്ങളാണെന്ന് അവയിൽ പലതും അവകാശപ്പെട്ടുപോന്നു.

പരസ്യപ്പലകയിൽ മിച്ചംവന്ന സ്ഥലം വാർത്താകഥകൾകൊണ്ടു ഫിൽ ചെയ്തുപോന്ന പത്രങ്ങൾ, മന്ത്രിസഭകളെ മാറ്റുകയോ നേർവഴി പഠിപ്പിക്കുകയോ അല്ല, പൊതുജനബോധത്തെ ഒരു പ്രത്യേക വിധത്തിൽ പരുവപ്പെടുത്തുകയാണു ചെയ്തത്.

ഇഷ്യൂസിനെ നോൺ-ഇഷ്യൂസ് ആക്കുകയും നോൺ-ഇഷ്യൂസിനെ ഇഷ്യൂസ് ആക്കുകയും ചെയ്യുന്ന ഒരു പൊതുബോധം അവയിലൂടെ പടർന്നു.

Continue reading “ഈ പത്രയുദ്ധം അവസാനത്തേതാണ്”

ആദ്യം വാർത്ത നിവേദനം, പിന്നെ കഥ, ഇനി കാര്യം

ജോസ് ടി.

ഒന്നു പറഞ്ഞു രണ്ടാമത് എന്തുകൊണ്ടു നമ്മൾ പഴയ തലമുറക്കാർ ചുറ്റുമുള്ള തിന്മകളെക്കുറിച്ചുതന്നെ പറയുന്നു? ആധുനിക വാർത്താവിതരണം അതു നമ്മുടെ പേശീസ്മരണ(muscle memory) ആക്കിയതുകൊണ്ടുതന്നെ.

സാമാന്യത്തെക്കാൾ വിശേഷം സംഭാഷണവിഷയമാക്കുന്ന ക്രമം.

Continue reading “ആദ്യം വാർത്ത നിവേദനം, പിന്നെ കഥ, ഇനി കാര്യം”

സ്‌നേഹം തന്നെ മതവും പാർട്ടിയും

ജോസ് ടി.

”സ്‌നേഹിക്കയില്ല ഞാൻ” എന്നു തുടങ്ങുന്ന വയലാറിന്റെ വരികൾ ആദ്യത്തെ രണ്ടു വാക്കിൽ നിറുത്തിയവരാണു പഴയ തലമുറ.

പുരുഷന്മാരായ മതാചാര്യർക്കും രാഷ്ട്രീയ നേതാക്കൾക്കും മനസ്സിലായെന്നു വരില്ല – ആണെന്നോ പെണ്ണെന്നോ ട്രാൻസ്‌ജെൻഡറെന്നോ ഭേദമില്ലാതെ പുതിയ കുഞ്ഞുങ്ങൾക്കു പൊതുവിൽ ഒരു മതമേയുള്ളൂ, ഒരു പ്രത്യയശാസ്ത്രമേയുള്ളൂ: സ്‌നേഹം.

സ്‌നേഹത്തിനപ്പുറം അവർക്കൊരു ദൈവമില്ല; സ്‌നേഹിക്കയല്ലാതെ ഒരു രാഷ്ട്രീയവുമില്ല.

Continue reading “സ്‌നേഹം തന്നെ മതവും പാർട്ടിയും”

ജീവിതം ഇനി സൈബർ ഇടത്തിലാണ്

ജോസ് ടി.

പുതിയ യുഗത്തിലെ പുതുതലമുറകളുടെ പുതിയ ലോകം പിറക്കുന്നത്, സൈബർ ഇടത്തിൽ പുതിയ പ്രഭാതത്തിന്റെ പ്രകാശരശ്മികൾ നിറയുമ്പോഴാണ്.

ഭൂമിയിൽ ഇരുന്നോ ഭൂമിയിൽ നടന്നോ ജീവിച്ച തലമുറകളായിരുന്നൂ ഇതുവരെ. ഭൂമിയിൽ ഇരിക്കെ, ഭൂമിയിൽ നടക്കെ, സൈബർ ഇടത്തിൽ ജീവിക്കാൻ കഴിയുന്ന തലമുറകളാണു വരുന്നത്.

എത്ര ശ്രമിച്ചാലും പഴന്തലമുറയ്ക്ക് സൈബർ ഇടത്തിൽ – വേൾഡ് വൈഡ് വെബിൽ – പുതിയ കുഞ്ഞുങ്ങളുടെ ഒപ്പമെത്താൻ കഴിയില്ല. അങ്ങനെ ഇപ്പോഴത്തെ തലമുറമാറ്റം യുഗമാറ്റംകൂടിയാവുന്നു (ഈ യുഗമാറ്റം അറിയാതെ തലമുറമാറ്റം മാത്രം കാണുന്നവരാകാം “എന്തു യുഗമാറ്റം, തലമുറമാറ്റങ്ങൾ മാത്രമല്ലേ ഉള്ളൂ, അത് എന്നും ഉണ്ടായിരുന്നതും അല്ലേ, അപ്പൊ പിന്നെ എന്താണീ യുഗമാറ്റം” എന്നു ചോദിക്കുന്നത്).

Continue reading “ജീവിതം ഇനി സൈബർ ഇടത്തിലാണ്”

സ്ത്രീ മനുഷ്യനാകുന്നതാണു യുഗമാറ്റം

ജോസ് ടി.

അമ്മവേഷത്തിൽ വന്നാൽമാത്രം സ്ത്രീയെ ആദരിക്കുന്ന പുരുഷൻ ആയിരുന്നൂ ഇതുവരെയുള്ള തലമുറകളിൽ ഉണ്ടായിരുന്നത്.

അമ്മയെ വണങ്ങാം; പക്ഷേ, പങ്കാളിയെയോ പെങ്ങളെയോ അയൽക്കാരിയെയോ സഹപ്രവർത്തകയെയോ വഴിയാത്രക്കാരിയെയോ തന്നെപ്പോലൊരു മനുഷ്യനായി കാണാൻ അയാൾ വിസമ്മതിച്ചു.

തത്ത്വശാസ്ത്രപരമോ വേദശാസ്ത്രപരമോ പ്രത്യയശാസ്ത്രപരമോ ആയ ബൗദ്ധിക നിർബന്ധംകൊണ്ടു പ്രേരിതനായാൽപോലും, അതു പ്രവൃത്തിയിലാക്കാൻ അയാൾക്കു തന്നോടുതന്നെ ഏറെ പൊരുതേണ്ടതുണ്ടായിരുന്നു.

പുതിയ ആൺകുഞ്ഞുങ്ങൾക്ക് ആ പോരാട്ടം വേണ്ടിവരുന്നില്ല. അതു വെറുമൊരു തലമുറമാറ്റമല്ല, യുഗമാറ്റം തന്നെയാണ്.

Continue reading “സ്ത്രീ മനുഷ്യനാകുന്നതാണു യുഗമാറ്റം”

കിട്ടാനുള്ള പുതിയ ലോകം കിട്ടിയപ്പോൾ, കഷ്ടം!

ജോസ് ടി.

ഞാനുൾപ്പെട്ട തലമുറ വല്ലാത്തൊരു വിമ്മിട്ടം അനുഭവിക്കുന്നതുപോലെ കാണപ്പെടുന്നു. കാണണമെന്നു ചെറുപ്പത്തിൽ ആഗ്രഹിച്ചതു സംഭവിച്ചുകഴിഞ്ഞപ്പോൾ, അതു കാണാൻ പറ്റാതെപോകുന്ന വിഷമസ്ഥിതി.

എല്ലാം ശരിയാവണം, എല്ലാം ശരിയാക്കണം എന്നായിരുന്നൂ ചിന്ത. അതിനുവേണ്ടിയുള്ള എഴുത്തും പ്രസംഗവും ചൊൽക്കാഴ്ചയും പോസ്റ്ററൊട്ടിക്കലും. കേരള സംസ്ഥാനത്തോടൊത്തു പിറന്നുവീണ ആൺകുട്ടികളുടെ ബാല്യകൗമാര യൗവനങ്ങൾ അങ്ങനെയായിരുന്നു.

Continue reading “കിട്ടാനുള്ള പുതിയ ലോകം കിട്ടിയപ്പോൾ, കഷ്ടം!”

ഈ വാർത്തകൾക്കു നടുവിൽ നമുക്ക് എങ്ങനെ പ്രത്യാശിക്കാനാവും എന്ന ചോദ്യത്തിനുമുന്നിൽ വിനയപൂർവ്വം

ജോസ് ടി.

നമ്മുടെ തലമുറയുടെ ബോധത്തെ കച്ചവട വാർത്താമാധ്യമങ്ങൾ വല്ലാതെ പീഡിപ്പിച്ചു. നമ്മുടെ ബുദ്ധി മന്ദിക്കുന്നിടംവരെ വാർത്തകൾകൊണ്ട് അവർ നമ്മെ രസിപ്പിച്ചു.

അക്രമം, അനീതി, പീഡനം, അഴിമതി….. എല്ലാം നമ്മൾ അറിഞ്ഞിരിക്കേണ്ടേ? അതായിരുന്നു ചോദ്യം. നമ്മൾ ‘ഉവ്വ് ‘ എന്നു പറഞ്ഞു.

ശരി. ആയിരം ഉണ്ണിക്കണ്ണന്മാർ നിരന്ന ശോഭയാത്രയിൽ മയിൽപ്പീലി താഴെപ്പോയതിനു കരയുന്ന ഒരൊറ്റ കണ്ണന്റെ ചിത്രം അവർ മുഖചിത്രമാക്കി.

Continue reading “ഈ വാർത്തകൾക്കു നടുവിൽ നമുക്ക് എങ്ങനെ പ്രത്യാശിക്കാനാവും എന്ന ചോദ്യത്തിനുമുന്നിൽ വിനയപൂർവ്വം”